Wednesday, February 23, 2011

മലയാളികളുടെ 'ഭായി'

മറുനാടന്‍ മലയാളികള്‍ പൊതുവേ മലയാളി സുഹ്ര്‍ത്തുക്കളുടെയും സഹജോലിക്കാരുടേയും പേരിന്‍റെ കൂടെ 'ഭായി' ചേര്‍ത്താണ് അഭിസoമ്പോധന ചെയ്യാറ്. കണ്ണന്‍ഭായി, അലിഭായി, ബിജുഭായി, ഗുലാസ് ഭായി എന്നിങ്ങനെ....

ഭായി എന്നത് ഹിന്ദി വാക്ക് ആണ്. സഹോദരന്‍ എന്ന് അര്‍ത്ഥം. മലയാളം മാത്രം അറിയാവുന്ന മലയാളി.......ഹിന്ദി ഭാഷയെ പുച്ഛത്തോടെ കാണുന്ന മലയാളി .......എന്തിനാണ് ഭായി ചേര്‍ത്ത് അഭിസംബ്ബോധന ചെയ്യുന്നത്. അഭിസംബ്ബോധന ചെയ്യുന്ന ആളോട് ഉള്ള ബഹുമാനം കൊണ്ടാണോ? ....ഹേ അല്ല.....എന്നാല്‍ പിന്നെ ചേട്ടാ എന്ന് വിളിച്ചാല്‍ പോരേ!!!. അവിടെയാണ് മലയാളി...മലയാളി ആകുന്നത്‌. പ്രായമുള്ള സുഹ്ര്‍ത്തുക്കളേയും സഹജോലിക്കാരെയും ചേട്ടന്‍ എന്ന് വിളിച്ചാല്‍ മലയാള സംസ്ക്കാരം ഉള്‍ക്കൊണ്ടുകൊണ്ട് ബഹുമാനിച്ച പോലെ ആകും. ഈഗോ എന്നും കൈമുതലായി കൊണ്ട് നടക്കുന്ന മലയാളിക്ക് പ്രായത്തില്‍ മൂത്ത ആളെ ബഹുമാനിക്കുക എന്നത് അവന്‍റെ നിഖണ്ടുവില്‍ ഇല്ലാത്ത കാര്യമാണ്. അതുകൊണ്ട് മലയാളികള്‍ കണ്ടു പിടിച്ച പുതിയ ഒരു
ഉപായമാണ് ഈ ഭായി വിളി എന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഭായി വിളികൊണ്ട് സഹമലയാളിയെ ബഹുമാനിച്ചു എന്നും ആയി ....എന്നാല്‍ ബഹുമാനിച്ചോ അതും ഇല്ല... ഒരു ഒഴുക്കന്‍ മട്ടിലുള്ള ബഹുമാനം.

സ്വന്തം വ്യക്തിത്വവും സംസ്കാരവും എന്നും മറച്ചു വക്കാന്‍ ആഗ്രഹിക്കുന്ന മലയാളിയുടെ സംസ്ക്കാരം ഇല്ലായ്മയുടെ മറ്റൊരു
മുഖം............ദേ.... ദദാണ് മലയാളി.

Sunday, May 9, 2010

ആര്‍. ഈ. സി ജീവിതം - ഒരു ഓര്‍മ്മക്കുറിപ്പ്

അദ്ധ്യായം ഒന്ന്:

LHലെ അന്തേവാസികളും ചീഫ്‌ വാര്‍ഡന്‍റെ പരാക്രമവും.


റാഗ്ഗിങ്ങ് പീരിയഡ് കഴിഞ്ഞു. സീനിയേഴ്സിനോടുള്ള പേടി ഒക്കെ മാറി എല്ലാവരും ക്യാംബസ് എക്സ്പ്ലൊര്‍ ചെയ്യുന്ന കാലം. ഹോസ്റ്റലില്‍ എല്ലാവരും തന്നെ വളരെ അടുപ്പത്തില്‍. കൂടുതല്‍ അടുപ്പമുള്ളവര്‍ ചെറിയ ചെറിയ ഗ്രൂപ്പുകളില്‍.
ഹോസ്റ്റലില്‍ ചീട്ടുകളി ഉള്‍പ്പെടെയുള്ള അഭ്യാസപ്രകടനങ്ങള്‍ ഗംഭീരമായി നടക്കുന്നു. വേറെ എന്തെങ്കിലും അഭ്യാസപ്രകടനങ്ങള്‍ നടന്നതായി എന്‍റെ ഓര്‍മ്മയില്‍ ഇല്ല. അഥവാ ഉണ്ടായാല്‍ തന്നെ പ്രകടനം നടത്തിയവര്‍ക്ക്‌ കൊള്ളാം....!! ചീട്ടുകളി കൂടുതല്‍ നടക്കുന്നത്‌ 2nd ഫ്ലോറില്‍ ആണ്‌. റൂം No. 327-ല്‍. അംബ്ബത്തിയാറു്‌ കളിക്കാന്‍ രണ്ടു കുത്തു ചീട്ട്‌ എപ്പോഴും മോന്‍സന്‍റെ റൂമില്‍ കാണും. അങ്ങനെയാണ്‌ 327 ചീട്ടുകളിയുടെ പ്രധാന കേന്ദ്രമാകുന്നത്‌. രമേഷ് ചീട്ടുകളി പഠിച്ചത്‌ ആ സമയത്താണ്‌. ഗുലാന്‍ എന്ന പേര് അന്വര്‍ത്ഥമാക്കികൊണ്ട്‌ പിന്നീട്‌ 3/4 സെമെസ്റ്റര്‍ ആയപ്പോഴേക്കും അദ്ദേഹം അതില്‍ പുലി ആയി.


വടക്കന്മാരുടെ 'ഡ്രൈ ഷിറ്റ്' പ്രതിഭാസം അതിന്‍റെ മുറയ്ക്ക്‌ നടക്കുന്നുണ്ട്‌. കുളിക്കുന്നത്‌ അവര്‍ക്ക്‌ ഒരു "ഹരമാണ്‌". മൂന്ന്‌ - നാലു മാസം കുളിക്കാതിരുന്ന്‌ കുളിക്കുംബ്ബോള്‍ ആര്‍ക്കാണ് ഹരമുണ്ടാകാത്തത്‌. മൂന്നു മാസം വരെ കുളിക്കാതെ... ...ഒരെ ജീന്സിലും ഷര്‍ട്ടിലും (കഴുകതെ) ജീവിച്ച മാന്യ സഹമുറിയന്മാരുണ്ട്‌. ജവഹര്‍ ലാല്‍ നെഹ്രു വിഭാവനം ചെയ്ത ആര്‍. ഈ. സി. കളില്‍ ഏതു രീതിയില്‍ നാഷണല്‍ ഇന്‍റെഗ്ര്രേഷന്‍ നടക്കണം എന്നാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌ അത്‌ നന്നായി നടക്കുന്നുണ്ട്‌!!!!!. എല്ലാവരും പരസ്പരം "അറിഞ്ഞും മനസ്സിലാക്കിയും" ജീവിക്കുന്നു.....! അല്ലെങ്കില്‍ തന്നെ....എന്തു മണ്ണാങ്കട്ട ആണ്‌ വടക്കന്മാരില്‍ നിന്ന്‌ പഠിക്കാനുള്ളത്‌.‌. ..........എങ്ങനെ ഡ്രൈ ഷിറ്റ്‌ അടിക്കാം എന്ന്‌ അക്കാലത്ത്‌ എല്ലാവരും പഠിച്ചു കാണും. നാഷണല്‍ ഇന്‍റെഗ്ര്രേഷന്‍ വഴി ആകെ പഠിച്ചത്‌ ഒന്നുമാത്രം.......... ഹിന്ദിയില്‍ ആരെങ്കിലും തെറി പറഞ്ഞാല്‍ ചിരിച്ചു കൊണ്ട്‌ നില്ക്കാതെ തിരിച്ച്‌ അതേ നാണയത്തില്‍ പ്രതികരിക്കാന്‍ കുറച്ചു ഹിന്ദി വാക്കുകള്‍ പഠിക്കാന്‍ പറ്റി. ഇത്തരം ഹിന്ദി പഠനം പലപ്പൊഴും പാര ആയിട്ടുമുണ്ട്‌. ഫസ്റ്റ് ഇയര്‍ ക്യാംമ്പ് ആര്‍ട്ട് സമയത്ത്‌ സീനിയര്‍ വടക്കന്‍ മലയാളി ജോണിനോട്‌ "ചുപ് രഹോ സാലെ" എന്ന്‌ പറഞ്ഞപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു!!!!.


ശനി,ഞായര്‍ ദിവസങ്ങളില്‍ പലരും താമസിച്ചാണ്‌ എഴുന്നേറ്റു വരുന്നത്‌. എങ്കിലും മെസ്സ്‌ അടക്കുന്നതിന്‌ മുമ്പ്‌ ബ്രേക്ക്ഫാസ്റ്റ്‌ കഴിക്കാന്‍ എല്ലാവരും എത്തും. പിന്നെ അവിടെ ഒരു ആഘോഷമാണ്‌. ബ്രെഡ് ഓംലെറ്റ് തീരുന്നത്‌ അറിയുകയേയില്ല. നോയല്‍ - മെല്‍വിന്‍ കൂട്ടുകെട്ടിനെ മെസ്സ് ജോലിക്കാര്‍ക്ക്‌ പേടിയാണ്‌. കാരണം 3-4 പാക്കറ്റ് ബ്രഡ്‌ അവര്‍ക്ക്‌ ഒന്നുമല്ല.
പക്ഷെ കുഞ്ഞന്‍റെ വീക്ക്നെസ്സ്‌ നെയ്ചോറിലാണ്‌. വൈകുന്നെരത്തെ നെയ്ചോറും ചിക്കന്‍ കറിയും കഴിക്കുന്നതിലുള്ള റികോര്‍ഡ് ഇപ്പോഴും കുഞ്ഞന്‍റെ പേരിലാണ്‌ എന്നത്‌ പറയാതെ വയ്യ. കഴിക്കുന്നതെങ്ങോട്ടാണ്‌ പോകുന്നത്‌ എന്നതിന്‍റെ ഉത്തരം ഇന്നും ആര്‍ക്കും പിടികിട്ടിയിട്ടില്ല......... എന്നത്‌ അതിന്‍റെ മറുപുറം.



ഭക്ഷണം ഒക്കെ കഴിഞ്ഞാല്‍ പിന്നെ അക്ഷരശ്ലോകം, പദ്യപാരായണം, ലളിത സംഗീത പാഠം തുടങ്ങിയ പരിപാടികളില്‍ ഏര്‍പ്പെടും. അജിത്തും വേണുവുമാണ്‌ ഞങ്ങളുടെ ഗുരുക്കന്മാര്‍. റാഗ്ഗിങ്ങ് പീരിയഡില്‍ അവര്‍ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ വാമൊഴിയായി അടുത്ത ബാച്ചിന്‌ പറഞ്ഞു കൊടുക്കണമല്ലോ.........! അതു കൊണ്ട് മിക്കവാറും എല്ലാ ദിവസവും അതിന്‍റെ
പ്രാക്റ്റീസ്സ്‌ നടത്തും.

സാ......നീ...ധ...പ......................ലളിത സംഗീത പാഠം അഭ്യസിക്കുന്ന എ-ഹോസ്റ്റല്‍ അന്തേവാസികള്‍
രാഗം : ശങ്കര..'ചാക്കോ'...ഭരണം.............ആദി താളം
ഗുരു: ചേര്‍ത്തല ബാലകൃഷ്ണ ഭാഗവതര്‍
ശിഷ്യര്‍: ബിജു, അല്ലു, ഫിലിപ്പ്‌...

മുനീര്‍ തന്‍റെ ഡയറി കുറിപ്പുകള്‍ അക്കാലത്താണ്‌ എഴുതി തുടങ്ങിയത്‌. എണ്ട്രേന്‍സ്സ് എക്സാം പാസ്സായി കോളേജില്‍ എത്തിയാല്‍ ഉടന്‍ ഡയറി കുറിപ്പുകള്‍ എഴുതണം എന്ന്‌ അവന്‍ പ്രതിജ്ഞ എടുത്തിരുന്നു. അവന്‍റെ ഡയറി കുറിപ്പുകള്‍ തുടങ്ങുന്നത്‌ ഇങ്ങനെ ആണ്‌ ".......അതിരാവിലെ എഴുന്നേറ്റു.............. ഹോസ്റ്റല്‍ റൂമിലെ ജനലിലൂടെ പുറത്തേക്ക്‌ നോക്കി........ അപ്പോള്‍ അരുവിയില്‍ നിന്നുള്ള കളകളാരവം കേള്‍ക്കാമായിരുന്നു.........!!! ....ആഹാ..ഹാ..എന്തൊരു സര്‍ഗ്ഗാത്മകത. ഹോസ്റ്റലില്‍ നിന്നു നോക്കിയാല്‍ എത്ര അരുവികള്‍ ഒഴുകുന്നതാണ്‌ കാണാന്‍ പറ്റുക. അവിടെ നിന്ന്‌ എത്ര കളകളാരവമാണ്‌ കേള്‍ക്കുന്നത്‌. ആകെയുള്ളത്‌ മെസ്സില്‍ നിന്നുള്ള വേസ്റ്റ് പോകുന്ന ഓടയാണ്‌. ഒരുപക്ഷെ ആ ഓടയിലൂടെ വെള്ളം പോകുന്ന ഒച്ചയായിരിക്കും അവന്‍ കളകളാരവമായി കേട്ടത്‌. എന്തായാലും മുനീറിന്‍റെ സാഹിത്യ ശകലങ്ങള്‍ A-
ഹോസ്റ്റലില്‍ വംബ്ബന്‍ ഹിറ്റായി. അതോടെ മുനീറിന്‍റെ '..എന്‍റെ ഡയറി കുറിപ്പുകള്‍...' എന്ന സര്‍ഗ്ഗസ്രഷ്ട്ടിയുടെ ചീട്ടു കീറി.



ചീട്ടുകളി തകൃയായി നടക്കുന്ന ഏതോ ഒരു ശനിയാഴ്ച LHലെ ചില അന്തേവാസികള്‍ ഹോസ്റ്റല്‍ ഓഫീസില്‍ എത്തി. ദീപപ്രഭയില്‍ നില്‍ക്കുന്ന ബാച്ച്‌ മേറ്റ്സിനെ കണ്ടപ്പോള്‍ ഹോസ്റ്റലിലെ പലര്‍ക്കും മനസ്സില്‍ ലഡ്ഡു പൊട്ടി. 2nd ഫ്ലോറിലുള്ളവര്‍ക്കാണ്‌ പെട്ടെന്ന്‌ ലഡ്ഡു പൊട്ടിയത്‌. 1st ഫ്ലോറിലുള്ളവര്‍ പിന്നീട്‌ വന്നു ലഡ്ഡു പൊട്ടിക്കുകയായിരുന്നു.
ലഡ്ഡുപൊട്ടിയതോടെ കൂക്കു വിളികള്‍ തുടങ്ങി. കൂക്കുവിളി കേട്ട്‌ ഹോസ്റ്റല്‍ മുഴുവന്‍ ഒരു ജനാലക്കരുകില്‍ തടിച്ചു കൂടി. കൂക്കുവിളിയുടെ ശക്തി കൂടി വന്നു. കൂവലിന്‍റെ പ്രഭവകേന്ദ്രം മനസ്സിലാക്കിയ ചീഫ്‌ വാര്‍ഡന്‍........കുറുക്കനോടാണോ കൂകി കളിക്കുന്നത്‌ .......എന്ന ആത്മഗദവുമായി പെട്ടെന്ന്‌ 2nd ഫ്ളോറില്‍ എത്തി.




......കൂവല്‍ ഒരു കലയാണ്‌.....ഒരു പറ്റം കൂവല്‍ വിദഗ്ദര്‍




നിമിഷനേരം കൊണ്ട്‌ 2nd ഫ്ലോര്‍ കാലിയായി. എല്ലാവരും റൂമിലൊളിച്ചു. ശങ്കരന്‌ സ്വന്തം റൂമില്‍ പോകാനുള്ള സമയം കിട്ടിയില്ല. 328-ല്‍ കയറി കൂടി. സംശയം തോന്നിയ ചീഫ് വാര്‍ഡന്‍ 328-ന്‍റെ കതകില്‍ തട്ടി. അപ്പോള്‍ അകത്തു നിന്നുള്ള പ്രതികരണം. 'ഏതു ......ടാ കതകില്‍ തട്ടുന്നത്‌'. തന്നെ ആരൊ വിളിച്ചല്ലോ എന്ന മട്ടില്‍ ചീഫ്‌ വാര്‍ഡന്‍ കതകു തുറന്നു. 314-ല്‍ താമസിക്കുന്ന ജയശങ്കര്‍ എങ്ങനെ 328-ല്‍ എത്തി. ചീഫ്‌ വാര്‍ഡന്‌ സംശയം വര്‍ദ്ദിച്ചു. എന്തിന്‌ 328-ല്‍ വന്നു......? ചീഫ്‌ വാര്‍ഡന്‍റെ ചോദ്യം. രാജേഷിനൊട്‌ എന്ജ്ജിനിയറിങ് മെക്കാനിക്സിന്‍റെ സംശയം ചോദിക്കാന്‍ വന്നതാണ്‌ എന്ന് ഒക്കെ പറഞ്ഞു നോക്കി. മജീദ്‌ സാറിന്‍റെ ചോദ്യങ്ങള്‍ക്ക്‌ മുബ്ബില്‍ ഉത്തരം മുട്ടിയ ശങ്കരനെ കയ്യോടെ പൊക്കി.


..........റൂം No. 328ല്‍ തട്ടുന്ന ചീഫ്‌ വാര്‍ഡന്‍






അവിടെ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ദേ...നില്ക്കുന്നു കുണ്ട്സ്.....!. നില്പ്പു കണ്ടപ്പോഴെ ചീഫ്‌ വാര്‍ഡന്‍ ഉറപ്പിച്ചു. ഇവന്‍ തന്നെ കൂവിയത്‌. ഈ സംഭവം ഒന്നുമറിയാതെ റൂമിലിരുന്ന്‌ Timoshenko & Young-ന്‍റെ താളുകള്‍ മറിച്ച്‌ ഏതൊ സ്വപ്നലോകത്തായിരുന്നു കക്ഷി. മലയാലപുഴയില്‍ നിന്ന്‌ REC-ല്‍ എത്തിയപ്പൊള്‍ ഇങ്ങനെ വല്ലതും സംഭവിക്കുമെന്ന്‌ കരുതിയില്ല.......! ഒരു കയ്യുകൊണ്ട് അഴിഞ്ഞു കൊണ്ടിരിക്കുന്ന കൈലി പിടിച്ചിരിക്കുന്നു. മറ്റേ കയ്യ്‌ ചീഫ്‌ വര്‍ഡന്‍ പിടിച്ചിരിക്കുന്നു. കുണ്ട്സിനേയും ശങ്കരനേയും കൊണ്ടുള്ള ചീഫ് വാര്‍ഡന്‍റെ ആ വരവ്‌ ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.

ചീഫ് വാര്‍ഡന്‍റെ പരാക്രമത്തില്‍ പിടിക്കപ്പെട്ടവര്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ആയിരുന്നില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പിടികിട്ടാപുള്ളികളായി വിലസുന്നു. ഭാഗ്യവശാല്‍ പിടിക്കപെട്ടവര്‍ക്ക്‌ ഒരു വാര്‍ണിങ്ങ്‌ കൊടുത്ത്‌ പറഞ്ഞു വിട്ടു.


.....പഠിക്കാന്‍ വന്നാല്‍ പഠിക്കണം.....കൂവി പഠിക്കരുത്‌. ചീഫ് വാര്‍ഡന്‍റെ ശകാരം...




അടിക്കുറിപ്പ്:

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ആര്‍ക്കെങ്കിലും ഫീലിങ്ങത്തെ തട്ടിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നെ പറയാന്‍ ആഗ്രഹമുണ്ടെങ്കിലും തത്ക്കാലം ............(Fill in the blanks)..........സോറി ഗയ്സ്......എല്ലാത്തിനും ഒരു A-ഹോസ്റ്റല്‍ റ്റച്ചു വേണ്ടേ!!!!!

Monday, May 7, 2007

ഫിഫ്റ്റീന്‍ വേണൊ.................ശ്ശീ ...തേറാന്‍ .....

പതിവു പ്രാഭതം ... സിറ്റൌട്ടില്‍ വന്ന് മനൊരമ പത്രം എടുത്ത് വയന തുടങ്ങി. സജി നേരത്തെ തന്നെ എഴുന്നേറ്റ് റോഡില്‍ ഉണ്ട്. അവന്‍ അങ്ങനെ ആണ്.... രാവിലെ എഴുന്നേറ്റാലുടന്‍ വെള്ളക്കാ വണ്ടിയുമയി റോഡില്‍ എത്തും .ആരെങ്ഗ്ഗിലും പല്ലുതേപ്പിച്ചാലൊ കുളിപ്പിച്ചാലൊ അയി........... എന്നെ കണ്ട ഉടന്‍ ....."മോനൊച്ചാ... ഒരു പട്ടം ഉണ്ടാക്കി തരുമൊ.....?" കൊചുനാളില്‍ എന്നൊ ഒരു പട്ടം ഉണ്ടാക്കി കൊടുത്തിട്ട് ഉണ്ട്. ആ ഓര്‍മ അവനെ ഇപ്പൊഴും ഉണ്ട്. ഒരു പക്ഷെ ഇത്തരം ചില ഓര്‍മകള്‍ മത്രമെ അവനു കാണൂ. അതു കേട്ടപ്പോള്‍ സന്തോഷം തോന്നി.അവന്റെ നല്ല ഓര്‍മകളില്‍ ഞാനും ഉണ്ടെല്ലൊ.

വെള്ളക്ക വണ്ടി ഓടിച്ച് അവന്‍ പടിഞ്ഞാറെ വഴിക്ക് ഓടി.ഞാന്‍ വീണ്ടും പത്ര വയനയില്‍ മുഴുകി.അല്പനേരത്തെ ശാന്തതയ്ക്ക് ശേഷം വണ്ടി വീണ്ടും മുറ്റ് ത്ത് എത്തി.ഇത്തവണ വണ്ടി നിന്നത് ഒരു അലര്‍ച്ചയോടു കൂടി ആയിരുന്നു.കാലുകള്‍ 150 ഡിഗ്രി അകറ്റി,കൈകള്‍ ഒരു പ്രത്യേക രീതിയില്‍ വെച്ച് സജി നിന്നു.......എന്നിട്ട് അല്പം ഉച്ചത്തില്‍ "ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍.................".ഒരു പ്രവശ്യം ​അല്ല...പല വട്ടം അവന്‍ അത് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു...ഒരു പ്രായ്ശ്ചിത്തം പോലെ.............അവന്റെ ശബ്ദത്തിനു അല്പം ഗാമ്ഭീര്യം വന്നിട്ട് ഉണ്ടന്നു തോന്നി...15-ആം വയസ്സില്‍ പറഞ്ഞു തുടങ്ങിയതാണി ആര്‍ക്കും മനസിലാകാത്ത ഈ രണ്ടു വാക്കുകള്‍...ഇപ്പോള്‍ അവനു വയസ്സു 38. ഒരു മാറ്റവും വന്നിട്ടില്ല...അതേ ശരീര ഘടന.അല്പം താടിയും മീശയും വളര്‍ന്നിട്ടുണ്ട്.വള്ളി നിക്കറില്‍ നിന്നെ ബെറ്മുട ഷോര്‍ട്സില്ലേക്ക് മാറിയിട്ടുന്ണ്ട് വേഷം.
പതിവിനു വിപരീതമയി അവനെ പറ്റി ആലോചിച്ചു. അവന്‍ പറയുന്ന വാക്കുകളെ പറ്റി ചിന്തിചു...എന്താണ് ഫിഫ്റ്റീന്‍........എന്താണ് തേറാന്‍.ഇംഗ്ഗ്ലീഷ് ഭാഷ പോകട്ടെ......സ്ക്കൂളില്‍ പഠിച്ചിട്ടില്ല്ലാത്ത സജി ഉദ്ദേശിക്കുന്ന ഫിഫ്റ്റീന്‍ എന്താണ്?....15 എന്ന അക്കമണോ.....ഹേ...ആയിരിക്കില്ല...അഥവാ ആയിരുന്നാല്‍ തന്നെ എന്താണ് 15?. ബുദ്ധി സ്ഥിരത ഇല്ലാത്ത അവന്‍ എന്നും എകദേശം 15 ഗുളികകള്‍ കഴിക്കുന്നുണ്ട്. കഴിച്ചു മടുത്ത ഈ 15 ഗുളികകള്‍ ആണോ ഫിഫ്റ്റീന്‍...?

തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഇഷ്ട കൂട്ടൂകാരി മരിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായ മുരിവായിരിക്കുമോ ഫിഫ്റ്റീന്‍ കൊണ്ട് അവന്‍ ഉദ്ദേശിക്കുന്നത്?...... ഇതൊന്നുമയിരിക്കില്ല....അവന്‍ ഉദ്ദേശിക്കുന്ന ഫിഫ്റ്റീന്‍ .....! ഇത് ബുദ്ധി സ്ഥിരത ഉള്ളവര്‍ ആലോചിക്കുബോള്‍ കിട്ടൂന്ന ഉത്തരങ്ങള്‍ ആണ്.അല്പനേരം ബുദ്ധി സ്ഥിരത ഇല്ലത്ത്വരുടെ ഫിഫ്റ്റീന്‍ എന്താണ എന്നാലൊചിച്ചു നോക്കി .

കൊച്ചുനാള്‍ മുതലെ സജിക്ക് ഒരു സ്വഭാവം ഉണ്ട്.ഇടതു കയ്യുടെ തള്ള വിരലിനു താഴെ എപ്പൊഴും കടിച്ചുകൊണ്ടിരിക്കും . കടിച്ചു കടിച്ചു അവിടെ തഴബ്ബിച്ചിട്ടുണ്ട്. ആ തഴബ്ബിച്ച ഭാഗത്തിന് അവന്‍ ഇട്ടിരിക്കുന്ന പേര് ഫിഫ്റ്റീന്‍ എന്നാണോ......?
അടുത്ത വീട്ടിലെ പ്രഭകരന്റെ മകളാണ്‍ ഷൈലമ്മ. സജിയെപ്പോലെ ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരു പെണ്‍ കൊച്ച്.അയല്‍ക്കാരി എന്നതിലുപരി സജിയുടെ കളിക്കൂട്ടുകാരി ആണ് ഷൈലമ്മ. ഷൈലമ്മയുമയുള്ള ചങ്ങാത്തത്തിനിടയില്‍ എപ്പോഴൊ ഉണ്ടായ ഒരു പ്രണയം അവന്‍ അവളോട് പറഞ്ഞത് അങ്ങനെ ആയിരിക്കുമൊ....? ...."ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍.................".ബുദ്ധി സ്ഥിരതഉള്ള പുതിയ തലമുറയിലെ കമിതാക്കള്‍ പറയാറുള്ള പോലെ " I Love you da" എന്ന് പറയാന്‍ അറിയാത്തതുകൊണ്ട് അവന്‍ കണ്ടുപിടിച്ച വാക്കുകളാണോ ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍.എന്തായാലും ഈ രണ്ടു വാക്കുകളും മലയാള നിഘണ്ടുവിലില്ല. ഈ രണ്ടു വാക്കുകളും മനസ്സിലാക്കന്‍ ഒരു protocol converterതലച്ചോറിലുള്ള ആരെങ്ഗിലും ഉണ്ടാകേണ്ടീരിക്കുന്നു.
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അധികം ആലോചിക്കതിരിക്കുന്നതാണു നല്ലതെന്നു തോന്നി. കൂടുതല്‍ ആലോച്ചിച്ചാല്‍ ഭ്രാന്ത് പിടിക്കും . പിന്നെ ഭാര്യയോട് "ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍ ......"എന്നു പറഞ്ഞാല്‍..............ആലോചന നിര്‍ത്തി............... പത്രം വയന തുടര്‍ന്നു.